Friday, July 13, 2012

KURUMATHUR

Location കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, തളിപ്പറമ്പ് ബ്ളോക്കിലാണ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂര്‍, പന്നിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിനു 50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങളായി, മയ്യില്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മയ്യില്‍ പഞ്ചായത്തും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ്.

                                              
:

ജനസംഖ്യ
:
22391
പുരുഷന്‍മാര്‍
:
10958
സ്ത്രീകള്‍
:
11433
IRIKKUR      


Location
ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല്‍ താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര്‍ പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഇരുകരക്കാര്‍ എന്നും, പിന്നീട് ഇരുകര ഊരുകാര്‍ എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള്‍ ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്.  എ.ഡി.1323-നു മുമ്പുതന്നെ ഇരിക്കൂര്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍. മലയോരമേഖലയിലെ അതിപുരാതനമായ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായ കേന്ദ്രമായിരുന്നു ഇരിക്കൂര്‍. ജലഗതാഗതസൌകര്യം ഉണ്ടായിരുന്നതിനാല്‍ വ്യാപാരാഭിവൃദ്ധിക്കും സമൃദ്ധിക്കും കാരണമായി. വളപട്ടണം പുഴ ഇതുവഴി ഒഴുകുന്നതിനാല്‍ വളപട്ടണത്തുള്ള വിശ്വോത്തരമായ തടിവ്യവസായത്തെ വളര്‍ത്തിയെടുക്കാന്‍ ഈ പ്രദേശത്തുള്ളവരുടെ കഠിനാധ്വാനവും കച്ചവട മനോഭാവവും സഹായിച്ചു എന്നുള്ളത് ഒരു ചരിത്രസത്യമാണ്.
ജനസംഖ്യ
:
11879         (2001 Census)
പുരുഷന്‍മാര്‍
:
6179
സ്ത്രീകള്‍
:
5700   

Wednesday, June 20, 2012

ERUVATTY
Pinarayi  Panchayat is divided into two villages Eruvatty and Pinarayi.
 Pinarayi consists of 15 wards and almost all wards contain one or more primary schools. Totally seven Muslim mosques and forty three Hindu temples are located in this Panchayat.
There are several beautiful tourist centers in and around pinarayi. Muzhappilagad, the only drive-in beach in kerala, Dharmadam Island, Payyambalam beach, Thalassery fort, Kannur fort etc not far away from pinarayi. Besides several theyyam kavus(Temples) adorn this beautiful place. All these make pinarayi one of the most attractive tourist centers of kerala.
http://kannur.gov.in/mapkannur.jpg

ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം
പിണറായി എന്ന സ്ഥലനാമത്തെപ്പറ്റി അവ്യക്തമായ ചില ഐതിഹ്യങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ വഴക്ക്, പരശ്ശതം യോദ്ധാക്കളുടെ ജീവനപഹരിച്ച ഘോരയുദ്ധമായി പരിണമിച്ചുവെന്നും ആ യുദ്ധരംഗത്ത് യോദ്ധാക്കള്‍ കൊല്ലപ്പെട്ട് പിണമായി (ശവമായി) തീര്‍ന്ന ദേശം പിന്നീട് പിണറായി എന്നറിയപ്പെട്ടുവെന്ന് ഒരൈതീഹ്യം കേള്‍ക്കുന്നുണ്ട്. ഈ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും മേലൂര്‍ ദേവസ്വം, പെരളശ്ശേരി ദേവസ്വം എന്നിങ്ങനെ വിവിധ ദേവസ്വങ്ങളുടെയും, കോട്ടയം ഭരണാധികാരികളുടേയും അധീനതയിലായിരുന്നു. കൂടാതെ വൈരീഘാതകന്‍ ക്ഷേത്രം, കായക്കൂല്‍ കുടുംബം തുടങ്ങിയവര്‍ക്കും ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. കോട്ടയം ഭരണാധിപനു, പിണറായി കായക്കൂല്‍കാരുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. കൂടാതെ കോട്ടയം തമ്പുരാന്റെ വാരം, പാട്ടം എന്നിവ സൂക്ഷിക്കാന്‍ ഓലയമ്പലം ബസാറിന്റെ പിന്‍ഭാഗത്ത് കൂലോത്തുംമൊട്ടയില്‍ ഒരു കേന്ദ്രവുമുണ്ടായിരുന്നു. അവിടം കോട്ടയം രാജാവ് ഇടയ്ക്കിടെ സന്ദര്‍ശിച്ചു തങ്ങിയിരുന്നതിനു തെളിവുകളേകുന്ന അവശിഷ്ടങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്. പരമ്പരാഗതമായി കാര്‍ഷികമേഖലയായിരുന്ന ഈ ഗ്രാമത്തില്‍, നൂറുക്കണക്കിനു ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന വിശാലമായ പിണറായി വയല്‍ പില്‍ക്കാലത്ത് മണ്ണിട്ടു നികത്തി പറമ്പുകളാക്കി മാറ്റിയതിനാല്‍, വിസ്തൃമായ ആ വയല്‍പരപ്പ് ഇന്ന് വെറും ഓര്‍മ്മയായി മാറിക്കഴിഞ്ഞു. തെങ്ങുകൃഷിയിലും നാളികേര ഉല്‍പാദനത്തിലും മാത്രമല്ല, കള്ളുചെത്തു വ്യവസായത്തിലും ഈ ഗ്രാമം പ്രസിദ്ധമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും രുചികരമായ ചക്ക ഉല്‍പാദിപ്പിച്ചിരുന്നതു പിണറായിയിലായിരുന്നു. കോട്ടയം അങ്ങാടിയിലേക്ക് ശര്‍ക്കര വില്‍ക്കാന്‍ പോകുന്ന മധ്യവയസ്സ്ക്കരായ സ്ത്രീകളുടെ നീണ്ടനിര ഒരു പതിവുകാഴ്ചയായിരുന്നുവത്രെ. 1930-കളില്‍ ഇവിടെ സജീവമായിത്തീര്‍ന്ന ദേശീയപ്രസ്ഥാനത്തോടൊപ്പം കര്‍ഷക, അധ്യാപക പ്രസ്ഥാനങ്ങളും തോളോടു തോളുരുമ്മിയാണ് വളര്‍ച്ച പ്രാപിച്ചതെന്നു കാണാം. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1930-ല്‍ വിദേശവസ്ത്ര ബഹിഷ്കരണം അരങ്ങേറി. ഗ്രാമത്തെ ഇളക്കി മറിച്ച ഈ സമരത്തിന് നേതൃത്വം നല്‍കിയത് യശ്ശ:ശരീരനായ എ.കെ.ജിയും മറ്റു പ്രമുഖ നേതാക്കന്മാരുമായിരുന്നു. അയിത്തത്തിനെതിരേയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1938-ല്‍ കൃഷിക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന വാരം, പാട്ടം എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ട്, കോട്ടയം രാജാവിന്റെ കോവിലകത്തേക്ക് നടത്തിയ കര്‍ഷകജാഥ പിണറായിലെ വര്‍ഗ്ഗസമരചരിത്രത്തിലെ ഉജ്ജ്വലമായൊരധ്യായമാണ്. ജന്മിത്തത്തിനെതിരെയുള്ള ജനമുന്നറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഈ സമരം. 1939-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തുകൊണ്ട് പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് നടന്ന സമ്മേളനം ഈ ഗ്രാമചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം.






Saturday, March 17, 2012




KEEZHARNELLI




  













 


garbage disposal





The Kannur municipality and the residents of Chelora agitating against the waste dump continue to be on a collision course.

The action council spearheading the agitation refuses to budge, even after a meeting convened by Chief Minister Oommen Chandy at the capital city to end the standoff.

The action council has declined to accept the government’s plea to give it six months’ time to solve the garbage disposal issue in the State